Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JD Vance

ഹോർമുസ് അടച്ചതായി ഇറാൻ, ഇല്ലെന്ന് അമേരിക്ക

ദുബായ്/ വാഷിംഗ്‌ടൺ ഡിസി: ലബനനിലെ ഇസ്രേലി ആക്രമണത്തെച്ചൊല്ലി യുഎസ്-ഇറാൻ സമാധാനക്കരാറിന്‍റെ ഭാവി ചോദ്യം ചെയ്യപ്പെട്ടെങ്കിലും കാര്യങ്ങളെല്ലാം മുൻ നിശ്ചയിച്ചപ്രകാരംതന്നെ മുന്നോട്ടു പോകുകയാണെന്ന് അമേരിക്ക. സ്വിറ്റ്സർലൻഡിലെ ബർഗെൻസ്റ്റോക് നഗരത്തിലാണ് ഇന്നു ചർച്ച നടക്കുക.

ചർച്ചകൾക്കായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മരുമകൻ ജാരെദ് കുഷ്നറും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇതിനകംതന്നെ സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് പറഞ്ഞു.

ജാരെദിനോടും സ്റ്റീവിനോടും സംസാരിച്ചതിൽനിന്നും കാര്യങ്ങൾ നന്നായി മുന്നോട്ടുപോകുന്നുവെന്നാണ് തനിക്കു മനസിലാക്കാൻ കഴിഞ്ഞതെന്നും ഫോക്‌സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ വാൻസ് വ്യക്തമാക്കി.

യുഎസ് ഇറാനുമായി ഉണ്ടാക്കിയ 14 പോയിന്‍റ് കരാറിലെ വെടിനിർത്തൽ വ്യവസ്ഥകൾ നിലനിൽക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചതായി യുഎസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ പങ്കുചേരുമോയെന്ന ചോദ്യത്തിന് അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ താൻ അങ്ങോട്ടു തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു വാൻസിന്‍റെ മറുപടി.

ചർച്ചകൾക്കായി പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്‍റെ നേതൃത്വത്തിലുള്ള ഇറാൻ പ്രതിനിധിസംഘം സ്വിറ്റ്സർലൻഡിലേക്കു തിരിച്ചതായി ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി, വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് തുടങ്ങിയവരും സംഘത്തിലുണ്ട്.

ഇറാൻ-യുഎസ് സാങ്കേതികതല ചർച്ചകൾ ഇന്ന് സ്വിറ്റ്സർലൻഡിൽ ആരംഭിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. യുഎസ്, ഇറാൻ പ്രതിനിധികൾക്കൊപ്പം പാക്കിസ്ഥാൻ, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ള മധ്യസ്ഥരും ചർച്ചകളിൽ പങ്കെടുക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അതേസമയം, ലബനനിലെ ഇസ്രേലി ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ സൈന്യം അറിയിച്ചു. അമേരിക്ക നടത്തിയ വിശ്വാസവഞ്ചനയ്ക്കും തെക്കൻ ലബനനിൽ ഇസ്രയേൽ തുടരുന്ന വെടിനിർത്തൽ ലംഘനങ്ങൾക്കും മറുപടിയായാണ് ഈ നടപടിയെന്ന് ഇറാൻ സൈനിക കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ, തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം മാറ്റമില്ലാതെ തുടരുന്നുവെന്നും ഇന്നലെ 55 കപ്പലുകൾ ഇതുവഴി കടന്നുപോയെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കപ്പൽ ഗതാഗതം തടസപ്പെട്ടതിന് തെളിവുകളൊന്നുമില്ലെന്ന് യുഎസ് ഭരണകൂടവും പ്രതികരിച്ചു.

അതേസമയം, കൈയടക്കിയ പ്രദേശങ്ങളിൽനിന്നു പിന്മാറാതെതന്നെ തെക്കൻ ലബനനിൽ വെടിനിർത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും സൈന്യത്തിനു നിർദേശം നൽകിയതായി ഇസ്രേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായുള്ള ഏകോപനത്തോടെയാണ് ഈ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.

വെടിനിർത്തൽ ലംഘിച്ചു വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ വരെ തെക്കൻ ലബനനിലെ നബാതിയ മേഖലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇതാണ് ഇറാനെ പ്രകോപിപ്പിച്ചത്.

International

ഇറാൻ യുദ്ധം: പാക് ഇടനിലക്കാരുമായി ചർച്ച നടത്തി ജെ.ഡി. വാൻസ്; ട്രംപ് അക്ഷമനെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് പാകിസ്താൻ ഇടനിലക്കാരുമായി രഹസ്യ ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇറാൻ വിഷയത്തിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അത്യന്തം അക്ഷമനാണെന്നും യുദ്ധത്തിന്‍റെ കാര്യത്തിൽ വേഗത്തിലുള്ള തീരുമാനങ്ങളാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും വാൻസ് സൂചിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇറാനുമായി അടുത്ത ബന്ധമുള്ള പാകിസ്താനിലെ ചില പ്രധാന ഇടനിലക്കാർ വഴിയാണ് ജെ.ഡി. വാൻസ് ആശയവിനിമയം നടത്തിയത്. മേഖലയിലെ സംഘർഷം ലഘൂകരിക്കാനോ അല്ലെങ്കിൽ നിർണായകമായ ഒരു നീക്കത്തിന് മുന്നോടിയായുള്ള സന്ദേശം കൈമാറാനോ ആണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.‌

ഇറാൻ വിഷയത്തിൽ കാര്യങ്ങൾ നീണ്ടുപോകുന്നതിൽ ട്രംപിന് താല്പര്യമില്ലെന്നും, എത്രയും വേഗം ഒരു പരിസമാപ്തിയിൽ എത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും വാൻസ് ചർച്ചയിൽ വ്യക്തമാക്കി. ഔദ്യോഗിക നയതന്ത്ര ചാനലുകൾക്ക് പുറമേ ഇത്തരം ഇടനിലക്കാർ വഴി ചർച്ച നടത്തുന്നത് അമേരിക്കയുടെ പുതിയ തന്ത്രത്തിന്‍റെ ഭാഗമായാണ് കാണുന്നത്.

 

International

വാൻസുമായി യുദ്ധത്തിന്‍റെ പേരിൽ യുദ്ധമില്ലെന്ന് ട്രംപ്

വാഷിംഗ്ട‌ൺ ഡിസി: ഇറാൻ യുദ്ധത്തിന്‍റെ പേരിൽ അമേരിക്കയിലും യുദ്ധം! പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് വാർത്ത.

എന്നാൽ, വാൻസിന് താനുമായി തത്വചിന്താപരമായി ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ലെന്നു ട്രംപ് പറഞ്ഞു. വാൻസിനു യുദ്ധത്തിൽ ഉത്സാഹം കുറഞ്ഞതായിരിക്കാം.

എന്നാൽ, ഇസ്രയേലിനൊപ്പം ഇറാനിൽ വ്യോമാക്രമണം നടത്താനുള്ള തന്‍റെ തീരുമാനം അനിവാര്യമാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അത് നമ്മൾ ചെയ്യേണ്ട ഒന്നാണെന്ന് എനിക്കു തോന്നി- ട്രംപ് കൂട്ടിച്ചേർത്തു. ഫ്ളോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷം ഇടക്കാല തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇറാൻ യുദ്ധം ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ആശങ്കയുയർത്തിയിട്ടുണ്ട്. 2028ലെ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയായി വാൻസിന്‍റെ പേരാണു മുന്നിൽ നിൽക്കുന്നത്.

ട്രംപിന്‍റെ വിദേശ ഇടപെടലുകളേക്കാൾ ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലാണു വാൻസ് മുൻതൂക്കം നൽകുന്നത്. 2023ൽ ദി വാൾ സ്ട്രീറ്റ് ജേണലിൽ വാൻസ് എഴുതിയത് ട്രംപിന് തന്‍റെ പിന്തുണയുണ്ട് കാരണം, അദ്ദേഹം അമേരിക്കക്കാരെ വിദേശത്തേക്കു യുദ്ധം ചെയ്യാൻ അയയ്ക്കുകയില്ലെന്ന് എനിക്കറിയാമെന്നായിരുന്നു.

ആക്രമണങ്ങളുടെ തലേന്ന്, ഇറാക്കിൽ ചെയ്തതുപോലെ യുഎസ് ഒരു നീണ്ട യുദ്ധത്തിൽ ഏർപ്പെടാൻ സാധ്യതയില്ലെന്ന് വാൻസ് ദ വാഷിംഗ്ടൺ പോസ്റ്റിനോട് പറയുകയും ചെയ്തു.

International

അമേരിക്കയിൽ കൂടുതൽ കുടുംബങ്ങളും കുട്ടികളും വേണമെന്ന് വാൻസ്

വാഷിംഗ്‌ടൺ ഡിസി: ‘ജീവൻ ഒരു ദാനമാണ്’ എന്ന പ്രമേയത്തിൽ യുഎസ് തലസ്ഥാനമായ വാഷിംഗ്‌ടൺ ഡിസിയിൽ നടന്ന "മാർച്ച് ഫോർ ലൈഫി’ൽ അണിചേർന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും. മാർച്ചിലെ ആദ്യ രാഷ്‌ട്രീയ പ്രസംഗകനായിരുന്നു വാൻസ്.

പ്രസിഡന്‍റ് ട്രംപിന്‍റെ ഗർഭഛിദ്ര നയങ്ങളെ ന്യായീകരിച്ച വാൻസ്, നിങ്ങൾക്ക് വൈറ്റ് ഹൗസിൽ ഒരു സഖ്യകക്ഷിയുണ്ടെന്നും സദസ്യരോടായി പറഞ്ഞു. അമേരിക്കയിൽ കൂടുതൽ കുടുംബങ്ങളും കുട്ടികളും വേണമെന്നാണു താൻ അതിയായി ആഗ്രഹിക്കുന്നതെന്ന് വാൻസ് പറഞ്ഞു. താനും ഭാര്യ ഉഷയും നാലാമത്തെ കുട്ടിക്കായി കാത്തിരിക്കുന്നുവെന്ന വിവരവും അദ്ദേഹം പങ്കുവച്ചു. പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നയാളാണു നിങ്ങളുടെ വൈസ് പ്രസിഡന്‍റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാൻസിനു പുറമെ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, പ്രോലൈഫ് വക്താവുകൂടിയായ ന്യൂജഴ്സിയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ക്രിസ് സ്മിത്ത് തുടങ്ങിയവരും പ്രസംഗിച്ചു. പ്രസിഡന്‍റ് ട്രംപും സെനറ്റ് മജോറിറ്റി നേതാവ് ജോൺ തുനെയും മാർച്ചിൽ പങ്കെടുത്തവരെ ഓൺലൈനായി അഭിസംബോധന ചെയ്തു. നിരവധി റിപ്പബ്ലിക്കൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

‘മാർച്ച് ഫോർ ലൈഫി’ൽ പങ്കെടുത്തവർക്ക് ലെയോ പതിനാലാമൻ മാർപാപ്പ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഗർഭാവസ്ഥ മുതൽ സ്വാഭാവിക മരണം വരെ ജീവന്‍റെ എല്ലാ ഘട്ടങ്ങളെയും ആദരിക്കണമെന്നും സംരക്ഷിക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നത് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അനിവാര്യമായ അടിത്തറയാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. രാജ്യത്തെ 50 സംസ്ഥാനങ്ങളിലും ഗർഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള അമേരിക്കൻ സുപ്രീംകോടതിയുടെ 1973ലെ റോ വേഴ്സസ് വേഡ് വിധി വന്നതിന്‍റെ വാർഷികത്തോടനുബന്ധിച്ചാണ് ഇതിനെതിരേ എല്ലാ വർഷവും ജനുവരി 23ന് മാർച്ച് ഫോർ ലൈഫ് സംഘടിപ്പിക്കുന്നത്.

വെള്ളിയാഴ്ച നടന്ന മാർച്ചിൽ ജീവന്‍റെ മഹത്വം ഉദ്ഘോഷിച്ചും ഗർഭസ്ഥശിശുവിന്‍റെ ജീവിക്കാനുള്ള അവകാശം ഉറക്കെ പ്രഖ്യാപിച്ചും പതിനായിരങ്ങളാണു പങ്കെടുത്തത്.

NRI

ജെ.ഡി. വാൻസിന്‍റെ വസതിക്കുനേരെ ആക്രമണം; ഒരാൾ പിടിയിൽ

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിന്‍റെ വസതിക്കുനേരെ ആക്രമണം. ഒഹായോയിലുള്ള വസതിക്കു നേരെയുണ്ടായ ആക്രമണത്തിൽ ഒരാളെ കസ്‌റ്റഡിയിലെടുത്തു.

പ്രാദേശികസമയം തിങ്കളാഴ്‌ച പുലർച്ചെ 12.45 ഓടെയായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോൾ വാൻസും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു.

ഇതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉൾപ്പടെയുള്ളവരുടെ സുരക്ഷ വർധിപ്പിച്ചു.

Latest News

Corehub Up